Tuesday, August 4, 2020

എന്റെ അമ്മ, അമ്മ.: നിന്റെ അമ്മ ചുമ്മ

|മിക്ക കാര്യങ്ങളിലും നിലപാടുകൾ ഇങ്ങനെയാണ്.
തങ്ങൾക്ക് താല്പര്യമുള്ള പോലെ കാര്യങ്ങളെ മാറ്റി തീർക്കുന്ന കഴിവുള്ള ശില്പികളാണ് നമ്മളിൽ പലരും.
ഇപ്പോഴുള്ള തർക്കം തുർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയത്തെ സംബന്ധിച്ചുള്ളതാണ്. കൃസ്ത്യാനികൾ അവരുടേതാണെന്നും മുസ്ലീങ്ങൾ തങ്ങളുടേതാണെന്നും, മതേതരവാദികൾ, മുഴുവൻ തുർക്കികൾക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്നും കരുതുന്ന ലോക പൈതൃക പട്ടികയിൽപ്പെടുന്ന ഒരു കെട്ടിട സമുച്ചയമാണ് ഹാഗിയ സോഫിയ.
ഇതിനെയാണ് തുർക്കിയിലെ ഇസ്ലാം പക്ഷപാതിത്വ സർക്കാർ
ഏകപക്ഷീയമായി മുസ്ലിം ആരാധനാലയമാക്കി മാറ്റായിരിക്കുന്നത്.
1500 വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ഈ കൃസ്ത്യൻ ദേവാലയത്തിന്റെ രൂപവും ഉടമസ്ഥവകാശവുമൊക്കെ ഭരണകൂടങ്ങളുടെ സ്വഭാവ സവിശേഷതകൾക്കനുസരിച്ച് നിരന്തരം മാറി മാറിഞ്ഞിട്ടുണ്ട്. ഇതിൽ കൃസ്ത്യൻ വിഭാഗങ്ങളായ റോമൻ കാത്തലിക്കും ഓർത്തേഡക്സും ഇസ്ലാമും മതേതരവാദികളും ഒരുപോലെ ഭാഗഭക്കായിട്ടുമുണ്ട്.
പ്രശ്നമിതാണ്.
മതഭരണകൂടത്തിൽ നിന്ന് ആധുനിക ജനാധിപത്യത്തിലേക്ക് പരിവർത്തനം ചെയ്യാൻ തുടങ്ങിയെന്ന് കരുതിയിരുന്ന രാജ്യമാണ് തുർക്കി. ആ രാജ്യമാണ് മതേതര  സ്ഥാപനമായി നിലനിർത്തിയിരുന്ന കെട്ടിടത്തെ മുസ്ലിം ആരാധനാലയമാക്കി മാറ്റിയത്. അതു വഴി തുർക്കി ഭരണകൂടം കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യം മുതൽ തുടങ്ങി വെച്ച ജനാധിപത്യവിരുദ്ധ നീക്കങ്ങളുടെ ദിശ ഇപ്പോൾ എവിടെ വന്നു നിൽക്കുന്നുവെന്നാണ് ലോകത്തിന് മുമ്പിൽ വെളിപ്പെടുത്തിയത്്..
തീർച്ചയായും ഇന്ത്യയിൽ സംഘ് പരിവാർ നടപ്പിലാക്കുന്ന പോലുള്ള മത രാഷ്ട്ര നിർമ്മിതിയുടെ ഭാഗമായി കാണാനാണ് ആളുകളെ ഇത് പ്രേരിപ്പിക്കുക. ആധുനിക ജനാധിപത്യ സങ്കല്പത്തെ നിരാകരിക്കുന്ന മത രാഷ്ട്രവാദത്തിന്റെ പുനസ്ഥാപനമായിട്ടാണ് ഇത് കണക്കാക്കപ്പെടുക. എന്തിന്റെ പേരിലായാലും ഇതിനെ അനുകൂലിക്കുന്നത് ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷ മതവിഭാഗത്തിന് നേരെ സംഘ് പരിവാർ നടത്തുന്ന നിഷ്ഠൂരമായ അതിക്രമങ്ങളെ സാധൂകരിക്കുന്നതിനാണ് കാരണമാവുക.
ഹാഗിയ സോഫിയ സംഭവം സ്വാഭാവികമായും ഇന്ത്യയിലെ സംഘ് പരിവാർ ഭരണകൂടം മുന്നോട്ട് വെക്കുന്ന മത രാഷ്ട്രവാദവും അത് ബാബറി മസ്ജിദിനോടെടുക്കുന്ന സമീപനവും താരതമ്യത്തിന് വിധേയമാകും.
ഈ വിഷയത്തിൽ ഒരു കൂട്ടർ (ഇസ്ലാമിസ്റ്റുകളിലേയും കട്ട മാർക്സിസ്റ്റു കളിലേയും). പറയുന്നത് ബാബറി മസ്ജിദ് പ്രശ്നവും ഹാഗിയ സോഫിയ വിഷയവും ഒരേ സ്വഭാവത്തിലുള്ളതല്ലെന്നാണ്. ഇതിനെ ഒരേ പോലെ കാണുന്നത് ഇന്ത്യയിലെ സംഘ് പരിവാരത്തിന് അനുകൂലമായി മാറുമെന്നാണ്.
എന്നാൽ സംഭവിക്കുന്നതെന്താണ്' മത രാഷ്ട്ര വാദത്തെ തുറന്ന് എതിർക്കുകയും ജനാധിപത്യ വ്യവസ്ഥക്ക് വേണ്ടി വാദിക്കുകയും ചെയ്യാത്ത ഒരു സമൂഹത്തിന് അധികകാലം മുന്നോട്ട് പോകാനാവില്ല. ഇതിന് വേണ്ടി വാദിക്കുന്നവരുടെ
(ഏറെ കാലമായി കപട മതേതരർ എന്ന് സംഘികളും ഹിന്ദു സെക്കുലറുകൾ എന്ന് ഇസ്ലാമിസ്റ്റുകളും വിളിക്കുന്ന) ഇടം കാലിയാക്കാനെ ഈ നിലപാട് സഹായിക്കു. ഇങ്ങനെ ശൂന്യമാകുന്നയിടങ്ങൾ നികത്തുന്നത് ജനാധിപത്യവിരുദ്ധ ആശയങ്ങൾ പേറുന്ന മത സംഘടനകളാണ്. ജനാധിപത്യവും മതേതരത്വവും എടുക്കാ ചരക്കായി വിശേഷിപ്പിക്കുന്ന മത ശക്തികൾ മതങ്ങൾക്കിടയിലെ ജനാധിപത്യവാദികളെ നിരാകരിക്കുന്നതിലേക്കാണ് കാര്യങ്ങൾ എത്തിക്കുക. ഇതാകട്ടെ സമൂഹത്തെ മൊത്തത്തിൽ ജനാധിപത്യവത്ക്കരിക്കുന്ന പ്രക്രിയയെ തടയുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല.
നമുക്കറിയാവുന്നതു പോലെ ഹിന്ദുയിസം അസമത്വത്തിലധിഷ്ഠിതമായ ജനാധിപത്യവിരുദ്ധമായ അടിച്ചമർത്തലിലും, ചൂഷണത്തിലും അടിസ്ഥാനപ്പെടുത്തിയ സിദ്ധാന്തമാണ്. ഇക്കാര്യത്തിൽ മറ്റു മതങ്ങളും വ്യത്യസ്തമല്ല . ഓരോ മതരാഷ്ട്രങ്ങളിലും ഭൂരിപക്ഷത്തിലുള്ളവർ അപരർക്ക് നേരെ നടത്തുന്ന സമാനതകളില്ലാത്ത ആക്രമണങ്ങളും മനുഷ്യന്റ മൗലീക അവകാശ ലംഘനവുമാണ് അവിടങ്ങളിൽ നടക്കുക. അത് ഇന്ത്യയിലായാലും തുർക്കിയിലായാലും സമാനമാണ്. ഇതിലെ തെങ്കിലും ഒന്നിനെ ഗ്ലോറിഫൈ ചെയ്യുന്നത് യാഥാർത്ഥ ശത്രുക്കളെ ശക്തിപ്പെടുത്താനെ സഹായിക്കു.

No comments: